Monday, July 4, 2011

ഒരു വേനല്ക്കാലത്തിന്റ്റെ ഓര്‍മയ്ക്ക്‌


ഫെബ്രുവരി ആയി കഴിഞ്ഞാല്‍ വല്യപരീക്ഷയുടെ ടൈംടെബ്ലും നോക്കിയിരിപ്പാണ്‌ അത് പരീക്ഷ എഴുതാനുള്ള കൊതി കൊണ്ടല്ല അത് കഴിഞ്ഞു വരാനിരിക്കുന്ന വേനലവധിക്കുവേണ്ടിയാണ്. മനസ് നിറയെ പ്ലാനുകളും, കണക്ക് ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ മനസ്സില്‍ അതിലും വല്യ കണക്കുകൂട്ടലുകള്‍ ആണ് എത്രെ എത്ര സ്വപ്‌നങ്ങള്‍. പിന്നെ ഉള്ള ഓരോ ദിവസവും കലണ്ടറിലെ ദിനങ്ങള്‍ വെട്ടി കളയുകയാണ്. പരീക്ഷായാല്‍ പിന്നെ ഓരോ എണ്ണം കഴിയുംബോലും പുസ്തകം പഴയ ബാഗിലേക്ക് മാറ്റും അവസാന ദിവസം ടേബിളില്‍ ഒരു പുസ്തകം മാത്രം ഇരിക്കുന്ന കാണുമ്പോള്‍ മനസിനെന്താ ഒരു സമാധാനം. അങ്ങനെ കൊതിച്ചിരുന്ന വേനല്‍ക്കാലത്തിനെ സന്തോഷത്തോടെ വരെവേല്‍ക്കും. പിന്നെ ഒരു പൂരമാണ് വീട്ടില്‍ എല്ലാ കസിന്‍സും ഒത്തു കൂടും പിന്നെ അയല്‍പക്കത്തെ സമപ്രായക്കാരായ കൂട്ടുകാര്‍ ഓരോ ദിനവും ഓരോ പ്ലാനുകള്‍. പരീക്ഷയ്ക്ക് മുന്നേ മുതിര്‍ന്നവര്‍ കുറച്ചു വാഗ്ദാനങ്ങള്‍ നല്‍കും. ഇത്തവണ അവിടെ പോകാം ഇവിടെ പോകാം എന്നാല്‍ കാത്തിരുന്ന സന്ദര്‍ഭം വരുമ്പോള്‍ ഒന്നും നടക്കില്ല. എന്നാലും നമ്മള്‍ പിള്ളേര്‍ ആര്മാധിക്കും. ആറ്റില്‍ കുളിയും, മരം കയറ്റവും, പലതരം കളിയും, നമ്മുടെതായ ലോകം. പടിക്ക് പരീക്ഷ ആണു എന്നും പറഞ്ഞു പുറകിനു ആരും നടക്കില്ലലോ. ഏറ്റവും രെസകരം ആറ്റില്‍ പോയി ഉള്ള മുങ്ങന്കുഴിയിട്ടുള്ള നീന്തല്‍ ആയിരുന്നു. പലതരം നീന്തല്‍ അതിനായി മാത്രം എത്ര തവണ അമ്മെ കൊണ്ട് നിര്‍ബന്ധിപിന്ച്ചു കൊണ്ടുപോയിട്ടുണ്ട്. അമ്മ അല്ലെങ്കില്‍ അപ്പചിമാര്‍ അല്ലെങ്കില്‍ അപ്പുറത്തെ വീടിലെ റയ്ച്ചല്‍ ആന്‍റി. ഇവരുടെ കൂടെ പോകുന്ന പിള്ളേരുടെ ഒരു പടതന്നെയുണ്ട്. ആദ്യം തോട്ടില്‍ മറിഞ്ഞു തകര്‍ക്കും അപ്പോള്‍ തുണി നനയ്ക്കാന്‍ വെള്ളം കൊള്ളില്ലാന്നു പറഞ്ഞു ആറ്റില്‍ പോകും അടുത്ത തകര്‍ക്കല്‍ അവിടെ ആകും. ഹോ!! ആലോചിക്കുമ്പോള്‍ കൊതി വരുന്നു. പിന്നെ സന്ധ്യാ ദീപം കൊളുത്തി അച്ഛമ്മയുടെ കൂടെ ഉള്ള നാമജപം. വീണ്ടും പറഞ്ഞാല്‍ തീരാത്ത പോലെ വിശേഷങ്ങള്‍ അമ്മയോട് പറഞ്ഞു കൊണ്ടിരിക്കും ഒടുവില്‍ ഇതു വരെ ഉറങ്ങാരയില്ലേ എന്നും പറഞ്ഞു അച്ഛന്‍ കൂടി രേങ്ങ്ഗ്ത്തെത്തുന്നതോടെ അന്നത്തെ ദിവസത്തെ രേസമേളം പൂര്‍ണമാകും. അടുത്ത ദിവസം വീണ്ടും പടിഞ്ഞാറെ തൊടിയില്‍ നില്‍ക്കുന്ന മരത്തിനിടയില്‍ പാതിരുപ്പു കളിയും, ജാതിമാരത്തില്‍ കയറി ഏറ്റവും ഉയര്തുള്ള കൊമ്പില്‍ കയറിയിരുന്നുള്ള കത്തിയടിയും, ബാലരമ വായനയും, കൂടെ ജാതിക്ക തീറ്റിയും. വീടുകാര്‍ ആരെകിലും കണ്ടാല്‍ താഴെകൊമ്പില്‍ ഇരിക്കുന്നവര്‍ക്ക് ആവശ്യത്തിന് കിട്ടും. മുകളില്‍ മിക്കവാറും സ്ഥാനം പിടിക്കുന്നതിനാല്‍ ഞാന്‍ മിക്കപോഴും രക്ഷപെടും. ജാതിക്ക തിന്നാല്‍ വിശപ് പോകും അതിനാല്‍ ഉച്ച ഭക്ഷണം കഴിക്കാതെ മുങ്ങി നടക്കുന്നതിനു വീണ്ടും കേള്‍ക്കാം. എന്തൊക്കെ കേട്ടാലും, എത്രതവണ കേട്ടാലും ഇതൊന്നും ഞങ്ങള്‍ക്ക് പുതരിയെ അല്ല എന്നാ മട്ടിലാണ് ഞങ്ങള്‍ പിള്ളേര്‍. അങ്ങനെ ഓരോ ദിനവും ഓരോ ഐറ്റം കാണും ഞങ്ങടെ പ്ലാന്നിങ്ങില്‍. പിന്നെ അമ്മവീട് സന്ദര്‍ശനമാണ് അടുത്ത പണി. കുറെ ദിവസം അവിടെ കൂടും. അപ്പൂപ്പനും അമ്മൂമ്മയും, മാമന്മാരും, പിന്നെ എന്റെ ഒരു ഉറ്റ സുഹൃത്തും എല്ലാം കൂടെ അവിടേം ഒരു ഉത്സവത്തിന്റെ ബഹളം ആണു. അവധി ആയാല്‍ അന്ന് പരീക്ഷ കഴിഞ്ഞു ഉച്ചയ്ക്ക് വീട്ടില്‍ വരുമ്പോള്‍ എന്നെ കൊണ്ട് പോകാന്‍ അവിടെ അപ്പൂപ്പന്‍ റെഡി ആയി നില്‍പുണ്ടാകും. പിന്നെ ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ച് ഒരു പോക്കാണ്. അവിടെ കളിയ്ക്കാന്‍ ഒരഉങ്ങി നില്‍ക്കുന്ന ഒരു കൂടുകാരി ഉണ്ടാകും. അവിടേം ഇതു പോലെ പലതരം കളികളുടെ മേളം ആണു കുന്നിക്കുരു വാരലും, ഇരുപത്തെട്ടു നായും പുലിയും, പുളിങ്കുരു കൊണ്ടുള്ള വേറെ കളി അങ്ങനെ നീണ്ടു പോകും കളിയുടെ പേരുകള്‍. അങ്ങനെ അങ്ങനെ കാത്തിരുന്നു കിട്ടിയ വേനല്‍ അവധിയെ മൂടിപുതയ്ക്കാന്‍ ഇടവപ്പാതി വരും. പിന്നെ വീണ്ടും സ്കൂള്‍ തുറക്കലിന്റെ മേളം. അങ്ങനെ വീണ്ടും കൊരിചോരിയുന്ന മഴയില്‍ പുതിയുടുപും , പുത്തന്‍ കുടയും ചൂടി അടുത്ത അധ്യയന വര്‍ഷത്തിലേക്ക്.
അപ്പോള്‍ വീണ്ടും വീട്ടുകാരുടെ വാഗ്ദാനം അടുത്ത വേനല്‍ അവധിക് നമുക്ക് വീഗാലാന്‍ഡില്‍ പോകാം, മൂന്നാറില്‍ പോകാം. വളരെ കാര്യതോടെ ഇതു വാഗ്ദാനം ചെയ്യുനത്തില്‍ ഏറ്റവും മിടുക്കനായ കൊച്ചു മോന്‍ അങ്കിള് ഇപോലും അത് മറന്നിട്ടിലാന്നു തോന്നുന്നു.  ഇനിയും കാത്തിരുന്നു കിട്ടാന്‍ വേനല്‍ അവധിയില്ല, അടുത്ത് ഉണ്ടായിരുന്ന എല്ലാരും ഇന്ന് പലയിടത്ത്, തിരക്ക്കേറിയ ഇ ജീവിത പാതയില്‍ ഇങ്ങനെ വെറുതെ ഒറ്റയ്ക്കിരിക്കുന്ന സമയത്ത് ഓര്‍ത്തു രസിക്കാന്‍ എന്ന് നമുകുളത് അന്നത്തെ കുട്ടിത്തം നിറഞ്ഞ ഓര്‍മ്മകള്‍.

3 comments:

  1. ormakale thottunarthiya e venal ormak orayiram nanni

    ReplyDelete
  2. ഇനിയും കാത്തിരുന്നു കിട്ടാന്‍ വേനല്‍ അവധിയില്ല,athe ini ellam oramyil mathram ,engilum oru venalkala avathikayi kathirkan kothiyakunnu..oru nimisaham balyathine oramipaichathinu nanni..

    ReplyDelete